2013, ഒക്‌ടോബർ 23, ബുധനാഴ്‌ച
...ആ ചേച്ചി...
ആ ചേച്ചിയൊരു
പാവമായിരുന്നു...
കൊച്ചുന്നാളിൽ
പാലുംകൊണ്ട്
സൊസൈറ്റിയിൽ
പോവുമ്പോ
സില്പറൂരി
എനിക്ക് തരുമായിരുന്നു..
മോനെടുത്തോന്നും
പറഞ്ഞ്
കിട്ടുന്നതൊക്കെ
എനിയ്ക്ക് തരുമായിരുന്നു...
ഇച്ചിരൂടെ വളന്നപ്പോ
പശൂനു പോച്ച പറിയ്ക്കുമ്പോ
കിളിച്ചിലിൽ
നോക്കി നിയ്ക്കുന്ന
കണ്ടിട്ടും
കുറ്റമൊന്നും പറഞ്ഞില്ല...
കൊച്ചൂട്ടിലെ
കല്യാണത്തിന്
സദ്യാലയത്തിനു മുമ്പി
തള്ളുമ്പോ
തൊട്ടു പിറകിൽ
ചേർന്നു നിന്നിട്ടും
നൂഴ്ന്നു മാറിയതല്ലാതെ
ഈ ചെറുക്കൻ
വഷളാന്നു പറഞ്ഞില്ല...
ആ ചേച്ചിയൊരു
പാവമായിരുന്നു...
ഒറ്റയ്ക്കിരുന്നോർത്ത്
കുരുത്തക്കേട് കാട്ടിയിട്ട്
പിറ്റേന്ന് കണ്ടപ്പൊ
കുറ്റബോധം കൊണ്ട്
മുഖം കുനിഞ്ഞയെന്റെ
നെറ്റിയിൽ തൊട്ട്
പനിയാന്നോന്നു ചോദിച്ചു...
ആ ചേച്ചിയിപ്പഴും
അങ്ങനെ തന്നെ
വഴീക്കാണുമ്പോ
വല്യ ജീവനാ...