2011, മേയ് 25, ബുധനാഴ്‌ച

..........ഉയിർപ്പ്.........

എന്റെ പ്രണയം
ഉയിർത്തെഴുന്നേറ്റു...
ഏകാന്തതയുടെ
കല്ലറതുറന്ന്
ഇതാ നിന്റെ മുന്നിൽ
നിൽക്കുന്നു
അവിശ്വ്വാസികൾക്ക്
അടയാളമായി
ചുണ്ടിലെ പുഞ്ചിരി
കവിളിലെ ചോപ്പ്
കണ്ണിലെ കവിത
എന്നിവ .തെളിവ് നൽകും

.........ദ്വയം...........

എന്റെ ചുണ്ടുകൾക്ക്
നിന്റെ ശരീരത്തോട്
ശബ്ദമില്ലാതെ എന്തൊക്കെയോ
സംസാരിക്കണമത്രേ..

നിന്റെ സ്വർണ്ണരോമങ്ങൾ
അതിനുള്ള മറുപടി പറയും,

മുള്ളുകുത്തിയതിനു കരഞ്ഞവളുടെ
കണ്ണു നിറയ്ക്കാതെ
എന്നിലേക്ക് തുന്നിചേർക്കണം.

കയറില്ലാത്ത ഊഞ്ഞാലിൽ
ചില്ലാട്ടം പറക്കുമ്പോൾ
നിന്റെ അടഞ്ഞ കണ്ണുകൾ കാണുന്നത്
ആകാശത്തിനുമപ്പുറത്തെ ലോകം.

നിന്നെ ശുദ്ധയാക്കുന്ന ജലത്തോട്
എനിക്കുള്ള അസൂയയ്ക്ക് മരുന്നില്ല.
ഉടുപ്പുലച്ച കാറ്റിനോട്
എന്റെ പരിഭവം അറിയിക്കുക.

ആത്മാവിലേക്ക് ആദ്യമായി
ചുഴിഞ്ഞു നോക്കിയവളേ.
നിനക്കീ നിസ്വൻ
വേറെന്തു നൽകും..

.........അരുത്.......

പണ്ടേതോ യാദവൻ
മലയെ ഉദ്ധരിച്ചതനുകരിച്ച്
പാടഡ് ബ്രാകൊണ്ട് ഉദ്ധരിച്ച മുലകളേ കാട്ടി
ഞങ്ങളുടെ കണ്ണുകളേ കറവ യന്ത്രങ്ങളാക്കരുത്.

നരകത്തിലെ കോഴിയുടെ നെയ്യൂറുന്ന
കാലുകൾ പോലെ
ലെഗ്ഗിങ്ങ്സിനുള്ളിൽ മുഴുത്തിരിക്കുന്നവയേ
കടിച്ചു വലിക്കാൻ പല്ലുകളേ പ്രലോഭിപ്പിക്കരുത്.

ജനലഴിയിൽ തൂങ്ങി മരിച്ചവളേ
ഓർമ്മിപ്പിച്ചു കൊണ്ട്
മടമ്പു പൊങ്ങിയ ചെരിപ്പുമിട്ട്
പകലും പ്രേത നടനം നടത്തരുത്.

നൈതികതയെന്നാൽ
നിതംബത്തെ സംബന്ധിച്ചതെന്നും
മൗലികതയെന്നാൽ
മുലയേ സംബന്ധിച്ചതെന്നും
പുതു മൊഴിവഴക്കങ്ങളുമായി അവതരിച്ച
അങ്കുശമോ, ആദേശമോ ഇല്ലാത്ത
ആർത്തവരക്തത്തിൽ തൂലിക മുക്കിയെഴുതുന്ന
പെണ്ണെഴുത്തുകാരോടാണ്‌
ഈ പരിദേവനം...
മറ്റുള്ളവർ പൊറുക്കുക...