2011, മാർച്ച് 31, വ്യാഴാഴ്‌ച

ബോധി

മീനക്കൊടും ചൂടിൽ

ക്ഷുബ്ദമാം കാറ്റേറ്റ്

ഭ്രാന്തെടുത്തുറയുന്ന

ആല്മരച്ചോട്ടിലായ്

മൗനിയായ്,ധ്യാനിയായ്

കൗപീനധാരിയായ്

സാർവ്വ ലൗകീകം

ത്യജിച്ച തരുണനിൻ

ചുറ്റും നുരയ്ക്കും

പുരുഷാരമെന്തിനോ

പൊട്ടിച്ചിരിക്കുന്നു

ഭ്രാന്തനെന്നാർക്കുന്നു