2011, മാർച്ച് 31, വ്യാഴാഴ്‌ച

പതിത

മെനക്കെട്ട് പെയ്യുന്ന മഴയത്ത്,
ഇരുട്ടത്ത് നിന്ന മാവിനേ
കാറ്റ് ബലാൽസംഗം ചെയ്തു.

ഇലക്കൈകൾ വീശി
അലറിക്കരഞ്ഞിട്ടും
കരുത്തൻ ആഞ്ഞിലിയും
ബലത്ത തേക്കും
കണ്ടും,കാണാതെ
കേട്ടും,കേൾക്കാതെ നിന്നു.

അടുത്തനാൾ
ഇവൾക്കീ ഗതി വന്നല്ലോ
എന്ന് കണ്ണീർ പൊഴിച്ചുനിന്ന
മരങ്ങൾക്ക് നടുവിൽ
പിളർക്കപ്പെട്ട ശിഖരത്തിൽ നിന്നും
ഒലിച്ചിറങ്ങിയ രക്തക്കറയുമായി
അവൾ നിന്നു.

വരത്തൻ പറങ്കിമാവിന്റെ
വേരുകൾ കൊണ്ടുള്ള തോണ്ടലും
ശാഖകൾ കൊണ്ടുള്ള തലോടലും
കണ്ടില്ലെന്ന് നടിച്ച്
കാത്തുവച്ച കന്യകാത്വമാണ്‌
കവർച്ച ചെയ്യപ്പെട്ടത്.

കിഴക്കൻ മലയിലെവിടെയോ
ഒളിവിൽ പോയ കാറ്റ്
പിന്നെ തിരികെ വന്നില്ല.

പിഴച്ചുണ്ടായ ഇത്തിൾ കുഞ്ഞിനേയും
ഒക്കത്ത് വച്ച്
മാവിപ്പോഴും
വഴിവക്കത്ത്
മരിച്ചു ജീവിച