പിതൃക്കൾക്ക്
ശ്രാദ്ധമൂട്ടാൻ
പുഴതേടിപ്പോയ
അച്ഛൻ.............
കിണറാഴം
വിഷാദത്തിന്ന്
മരുന്നാക്കിയ
മുത്തശ്ശി............
എതിർപാട്ടിൽ
ശ്രുതിചേർന്നില്ലെന്ന്
പിണങ്ങിപറന്ന
കുയിൽ................
ഓണപ്പൂവ്
തേടിപോവുമ്പോൾ
കാമപാമ്പ്
കൊത്തിമരിച്ച
കുഞ്ഞുപെങ്ങൾ
കുട്ടിനിക്കർമുഴപ്പിച്ച
കഴ്ച്ചയ്ക്കൊപ്പം
വിട്ടെറിഞ്ഞ്പോയ
ബാല്യം.............
അരച്ചാൺ ചരടിന്റെ
അപ്പുറത്തേക്ക്
അലങ്കരിച്ചകാറിൽ പോയ
കാമുകി.........................
ടിപ്പർക്കണ്ണുകൾക്ക്
ഇടയിലേക്ക്
ബിവറേജടയ്ക്കും മുൻപ്
ബൈക്കുമായ് പോയ
കൂട്ടുകാരൻ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ