2012, ജനുവരി 21, ശനിയാഴ്‌ച

‎....തിരോധാനം....

പുറപ്പെട്ട് പോയന്ന്
കരിക്കട്ട കൊണ്ട് അടുക്കള ചുവരിൽ
പോകുന്നു എന്ന ഒറ്റവാക്ക്..

മുളക് പാട്ടയിലെ
മുഷിഞ്ഞ നോട്ടുകകൾ
വഴിച്ചെലവിനാകണം....

വളർത്തിയ കണക്കു പറഞ്ഞ
അച്ഛന്റെ കടം വീട്ടാൻ
തിളയ്ക്കൂന്ന ചോരയുടെ തീട്ടൂരം..

നര പെരുത്തിട്ടും നാവു തളർന്നിട്ടും
വഴിക്കണ്ണിനിപ്പോഴും
അയിരം മിഴിവ്....

അവന്റെ മണമുള്ള
കുപ്പായത്തുണിയിൽ ഒളിക്കുന്ന
ഓർമ്മയുടെ മുത്തുകൾ....

വളർത്താനുതകാത്തത്
വഴിപാടിനുതകുന്ന
വിധി വൈപരീത്യം...

തിരിച്ചു വന്നില്ലെങ്കിലും
പൊന്നുമോൻ
മരിച്ചു വരല്ലേ
എന്നു പ്രാർത്ഥന...

3 അഭിപ്രായങ്ങൾ:

  1. വളർത്തിയ കണക്കു പറഞ്ഞ
    അച്ഛന്റെ കടം വീട്ടാൻ
    തിളയ്ക്കൂന്ന ചോരയുടെ തീട്ടൂരം..

    നര പെരുത്തിട്ടും നാവു തളർന്നിട്ടും
    വഴിക്കണ്ണിനിപ്പോഴും
    അയിരം മിഴിവ്...നല്ല വരികള്‍ ഭായീ...

    മറുപടിഇല്ലാതാക്കൂ
  2. പ്രവാസത്തിന്റെ കാണാ കാഴ്ചകള്‍

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നൂ ട്ടോ. ആദ്യത്തെ വരികളും(3) അവസാനത്തെ വരികളും(4) വല്ലാതങ്ങ് രസമാക്കീ ട്ടോ. നല്ല അർത്ഥഗംഭീരമായ രസം.

    മറുപടിഇല്ലാതാക്കൂ