ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ട് തിരിച്ച അറകളിലെ
കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.
വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ
വിലാപ സാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറം തഴുകലുകൾ
സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.
വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും..
അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപാട്ടിന്
താളം പിടിക്കുമ്പോള്‍
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.
ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.
കൊല്ലത്ത് സാംസങ്ങ് സർവീസ് സെന്ററിന്റെ എതിർ വശത്തുള്ള ഷാപ്പിൽകള്ളിന്റെ ലഹരിയിൽ കഥ പറഞ്ഞിരിക്കുമ്പോൾ കാലിൽ മുതുകുരസി കുറുകിയ പൂച്ചയ്ക്ക് ഈ കവിത സമർപ്പിക്കുന്നു..:)
മറുപടിഇല്ലാതാക്കൂഉം... ഒരു പൂച്ചയുടെ ഓര്‍മ്മയ്ക്ക്.
മറുപടിഇല്ലാതാക്കൂഎന്നാലും നല്ല ആശയം, നല്ല അവതരണം.
നന്ദി...:)
മറുപടിഇല്ലാതാക്കൂനല്ല ആശയം.. നല്ല ഭാവന...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്..
സന്തോഷം.:)
മറുപടിഇല്ലാതാക്കൂഭാവന നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഎത്ര മനോഹരം...അത്ര മനോഹരം... രണ്ട് കവിത വായിക്കുമ്പോഴേയ്ക്കും ഞാൻ അങ്ങയുടെ ആരാധകനായി മാറുന്നു സുഹൃത്തേ.....
മറുപടിഇല്ലാതാക്കൂNalla kavitha...aashamsakal
മറുപടിഇല്ലാതാക്കൂആശയം കൊള്ളാം ...നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനല്ല ആശയം ഭാവന അവതരണം. എല്ലാം നന്നായിരിക്കുന്നു. ആശംസകൾ.
മറുപടിഇല്ലാതാക്കൂകൊള്ളാം..ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂgreat!!
മറുപടിഇല്ലാതാക്കൂ