2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

....ഒറ്റ....



ദുഖം മുഖത്ത്
കൂടുകൂട്ടുമ്പോൾ
പുഞ്ചിരി
വിശന്ന കിളിക്കുഞ്ഞിന്റെ
കരച്ചിലാകുന്നു....

പറഞ്ഞുപോകുന്നത്
പറന്നുപൊങ്ങാൻ
കൊതിയ്ക്കുന്ന
പിടച്ചിലാകുന്നു...

പരിഹാസമെന്ന
പരുന്തിൻ കരച്ചിൽ കേട്ട്
പതുങ്ങിയൊട്ടുന്നൊരു
മനസ്സുണ്ടാകുന്നു...

ഞാനൊന്നുമല്ല
എന്നല്ല
എനിയ്ക്കൊന്നുമില്ലെ-
ന്നുള്ള ബോധ്യം

അമ്മക്കിളി
കൊത്തിപ്പിരിച്ച
ഒറ്റക്കിളിക്കുഞ്ഞിന്റെ

വിശപ്പുമറന്നുള്ള
കൂട്ടുതേടലാകുന്നു...