എന്റെ ദാഹം തീർക്കാൻ
നാവിലിറ്റിച്ച
ജലത്തിനാലാവില്ല...
കഴിയുമെങ്കിൽ
വിഷാദ ഭരിതമായ
ഒരു കവിത ചൊല്ലുക
ചുണ്ടിലൊരു പൂവ് നട്ട്
പിരിഞ്ഞു പോവണമെനിയ്ക്ക്....
ഓർമ്മ നാളിൽ
തെരുവിൽ തണലുപാകിയ
മരത്തിന് എന്റെ പേരു ചൊല്ലി
വിളിയ്ക്കണം....
സ്മൃതികുടീരങ്ങളിൽ
അടയിരിയ്ക്കാതെ
നൊമ്പരങ്ങളുടെ
തമ്പുരാനാവണം.....